കോട്ടയം: ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ആനിയമ്മക്കും മകനും സന്തോഷത്തിൻ്റെ ഇരട്ടി മധുരമാണ് സമ്മാനിച്ചത്. ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ പ്ലസ് ടു പരീക്ഷ എഴുതിയ മകൻ എബി ജോർജിനോടൊപ്പം വിജയിച്ചത് നാല്പതുകാരിയായ അമ്മ ആനിജോസഫും. കാരിത്താസ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജീവനക്കാരിയാണ് ആനിജോസഫ്. ജോലി തിരക്കുകൾക്കിടയിൽ നിന്നും വീണ്ടും തൻ്റെ പഠനം തുടർന്ന് കൊണ്ട് പോയി വിജയത്തിൽ എത്തിച്ച ആനിജോസഫിനെ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് അനുമോദിച്ചു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ് ആനിജോസഫ്. നാഷണൽ ഓപ്പൺ സ്കൂൾ വഴിയാണ് തൻ്റെ നാല്പതാം വയസിൽ ആനിജോസഫ് പഠനം തുടർന്ന് കൊണ്ട് പോയത്. ആനിജോസഫ് – ജോർജ് ദമ്പതികളുടെ മകനാണ് പ്ലസ് ടു പരീക്ഷ ഉന്നതവിജയം നേടിയ എബി ജോർജ്.